Tuesday, November 26, 2013

                                          ന്യൂ ജനറേഷന്‍ 

                                              -----------------------------------

കടലാസില്‍ രചിച്ചു കിട്ടിയ യോഗ്യതകളെ ...

ജീവിതത്തിന്റെ യോഗ്യതകള്‍ ആയി ധരിക്കുവോര്‍ .....

മനസ്സില്‍ വിരിയുന്ന നന്മയെ ,

ഈഗോ കൊണ്ട് മൂടി നടക്കുവോര്‍ .....

അങ്ങകലെ നിന്നും ഒരു ജീവിതത്തെ കൈ കാട്ടി വിളിച്ച്,

മടുക്കുമ്പോള്‍ വലിച്ചു ദൂരെ എറിയുവോര്‍ ......

വസ്ത്രങ്ങള്‍ മാറാം ലാഘവത്തോടെ ....

ജീവിതവും അങ്ങനെയെന്നു ധരിച്ചവര്‍ .....

ഇതാണത്രേ ന്യൂ ജനറേഷന്‍ .....

കൂട്ട് നില്‍ക്കുവാന്‍ ന്യൂ ജനറേഷന്‍ മമ്മിമാരും.........




നിറങ്ങളായ്............

മനസ്സിന്‍ മണ്‍ചിരാതില്‍
തെളിയും ഓര്‍മ്മ തന്‍ ദീപനാളമേ
നിഴല്‍ വീഴ്ത്തും വെയില്‍നാളമേ
നീയും തെളിയാതെ പോകയോ

കൊഴിഞ്ഞു വീഴും പൂവിനെ തഴുകുവാന്‍
ഒഴുകിയെത്തും കാറ്റായ് മാറുമോ
കനവിന്റെ മരുഭൂവില്‍
കുളിരലയേകും പുഴയാകുമോ

നഷ്ടസ്വപ്നങ്ങള്‍ പിന്തുടരവേ
പോയ വസന്തം വീണ്ടും വരുമോ
മഴത്തുള്ളികള്‍ പെയ്തൊഴിഞ്ഞാലും
കാര്‍മേഘം വീണ്ടും വന്നണയുന്നുവോ

മായ്ക്കാനാകാത്ത ചിത്രങളില്‍
നിറങ്ങള്‍ മാഞ്ഞു തുടങ്ങിയോ
നിറമേഴും ചാലിച്ചെഴുതിയ
വര്‍ണ്ണകൂട്ടുകള്‍ ഇനിയും തെളിഞ്ഞിടട്ടെ....
കറവപശു ..
-------------

വീട്ടുകാര്‍ സ്നേഹം തന്നപ്പോള്‍ ആ പശു ഓര്‍ത്തു ...
എന്നോടുള്ള സ്നേഹത്തിന്‍ അതിരുകളില്ല ....
താന്‍ ചുരത്തിയത് അവര്‍ക്കായി സമര്‍പ്പിച്ചപ്പോഴും ,
അവള്‍ മനസാ തുടിച്ചു ...
അവരുടെ ആഞ്ജകളെ കേള്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചു ....
അവരുടെ താളത്തിന് നടക്കുവാന്‍ അവള്‍ ശീലിച്ചു ....
അവരുടെ ദുഖങ്ങളെ തന്റെതാക്കാന്‍ അവള്‍ പരിശ്രമിച്ചു .....
അവര്‍ക്ക് വേണ്ടി അവള്‍ തന്റെ വേദനകളെ മറച്ചു വെച്ചു...
ഒടുവില്‍ അവരുടെ വാക്കുകളില്‍ സ്വജീവിതവും ത്യജിച്ചു ....

അവര്‍ വാഗ്ദാനം ചെയ്തു മധുര മനോഞ്ജ ജീവിതം ...
അകിടുകള്‍ ചുരത്തുന്ന അമൃതിനു വേണ്ടി മാത്രമെന്ന-
വള്‍ തിരിച്ചറിഞ്ജീല .......

അവരുടെ പഞ്ചാര വാക്കുകളില്‍ അവള്‍ കെട്ടിയ ബന്ധന ചരടറുത്തു.....

തേങ്ങുന്ന ഹൃദയത്തെ വക വെയ്ക്കാതെ .....

ഒടുവില്‍ കാലാന്തരങ്ങളില്‍ ..അകിട് ചുരത്തുന്നത് നിന്ന് പോയപ്പോള്‍ ....
യൌവന യുക്തി നശീകരിച്ചപ്പോള്‍ ...

അവള്‍ തിരിച്ചറിഞ്ഞു .......

പക്ഷെ കാലം വൈകിയിരുന്നു ......ഇനി യാത്ര അറവു ശാലയിലേക്ക് ........

Wednesday, October 12, 2011

നിശബ്ദം ........


കാമമേന്നേ നടിച്ചു ഞാന്‍
കാരിരുമ്പേക്കാള്‍ കടുത്തൊരീ നൊമ്പരം.
നീറി നീറിപ്പുളയുമ്പോഴൊക്കെയും
നീട്ടി എന്‍ മുഖം വഞ്ചിച്ചു പുഞ്ചിരി .

കൊഞ്ചലായി കളിച്ചു കുട്ടിത്തരം
കെഞ്ചുമെന്നതേ കാണാതിരിക്കുവാന്‍.
കണ്ടവരൊക്കെയും പറഞ്ഞു പൊള്ളത്തരം
കുട്ടിയല്ല നീ കളി മാറ്റിവയ്ക്കൂ.
കേട്ടതില്ല; കേള്‍ക്കുവാന്‍ വയ്യെന്റെ-
നെഞ്ചിലമ്മ കരയുന്ന ദുര്‍ധ്വനി .

ഒരു മതില്‍ക്കെട്ടിനപ്പുറം നിന്നൊരു-
ചിരിയുതിര്‍ക്കാതെ പോകുന്നു പിന്നെയും
പിടിതരാതെ , പിന്‍വിളി കൂടാതെ
വര്‍ണനൂലാല്‍ കൊരുത്ത കിനാവുകള്‍.

മുന്നിലെ കണിക്കൊന്നകള്‍ പൂക്കുന്നു
പിന്നെയും പൂക്കളങ്ങള്‍ വരയ്ക്കുന്നു.
മാറിയില്ലവ ........ഞാനും
മറന്നതില്ലൊന്നുമേ കിനാവും.

ഹൃദയതിലല്ല നീ പ്രണയമേ..,
മനസ്സിന്റെ ഇടനാഴിയില്‍ വെച്ചു-
പൂട്ടിയതില്ല ഞാന്‍..

പറയുവാന്‍ വയ്യാതെ ,
മൊഴിചൊല്ലിയകലുവാന്‍ കഴിയാതെ,
എന്നരികിലുണ്ടെന്നെ നോവിക്കാതെ... .......

ഞാനെന്ന ഞാന്‍..!

ആരായാലും
ഏതായാലും
എന്തായാലും
എങ്ങനെയായാലും
എപ്പോളായാലും
എന്തിലായാലും
ഞാനെന്ന ഞാന്‍
ഞാനായിരിക്കും .
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെന്തു ഞാന്‍ .?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെവിടെ ഞാന്‍ ?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെങ്ങനെ ഞാന്‍..?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെപ്പോഴാണ് ഞാന്‍ ?

എന്നാല്‍
ഞാനെന്ന ഞാന്‍ ഒന്നല്ല ..
ഞാനറിയുന്ന ഞാനും,
പിന്നെ ഞാനറിയാത്ത ഞാനും.!

ഞാനറിയുന്ന ഞാനിലൂടെ
ഞാനറിയാത്ത ഞാനിലെക്ക്
ഒരു പഠന യാത്ര....
അതിപ്പോഴും തീര്‍ന്നിട്ടില്ല.

അതോ , പ്രണയം ?

പ്രണയം ................

കടന്നു പോയ ഇന്നലെയില്‍
തുടച്ചു മാറ്റിയ ആദ്യപാപതിന്‍
മാറാത്ത കറയോ ?

ഇനിയും തീരാത്ത ഇന്നിന്‍റെ രാത്രിയില്‍
എനിക്കായി നീക്കി വച്ച
ആ കണ്ണുകളോ ?

ഇനിയും ജനിക്കാത്ത നാളെക്കായി
ആരോ എനിക്കായി ബാക്കി വച്ച
ഓര്‍മയുടെ ബാക്കി പത്രമോ ?

അതോ , പ്രണയം
അര്‍ത്ഥമില്ലാതെ അര്‍ത്ഥം തിരയുന്ന
വെറും മൂന്നക്ഷരമോ ...?

...പ്രണയത്തിന്റെ ഋതുഭേദങ്ങള്‍ ....

പ്രണയത്തിന്റ്റെ ദാഹം എന്നിലേയ്ക്ക് എപ്പോഴാണ് ആവേശിച്ചത് ?
തിളയ്ക്കുന്ന വേനലില്‍ ചിന്തകള്‍ ഉരുകിഒഴുകുമ്പോള്‍ എന്നില്‍ ..
പ്രണയം ഉണ്ടായിരുന്നില്ല
ഒരു വര്‍ഷകാല പ്രഭാതത്തില്‍ നനുത്ത മണ്ണില്‍ കാല്‍ ..
പതിപ്പിച്ചു നടക്കുമ്പോള്‍ എന്നില്‍ പ്രണയം തളിരിടുന്നു
എന്ന തോന്നല്‍ ....മാത്രം
ഏകാന്തതയുടെ തടവറയായ എന്ടെ മുറിയില്‍ ഞാന്‍
തിരികെ എത്തി .
ഹൃദയത്തിന്റെ അറകളില്‍ എവിടെയോ ഞാന്‍ ഒളിപ്പിച്ചു
വച്ച ഓര്‍മക്കുറിപ്പുകള്‍ തുറന്നുവച്ചു
ചിതറിക്കിടക്കുന്ന അക്ഷരങ്ങള്‍ക്കിടയില്‍ പ്രണയം എന്ന
സത്യം ഞാന്‍ തിരഞ്ഞുകോണ്ടെയിരുന്നു
ഇലകള്‍ കൊഴിയാന്‍ വെമ്പുന്ന ഒരു ശരത്കാലരാത്രിയില്‍
പ്രണയം ഒരു തൂവലായ് കൊഴിഞ്ഞ്‌ എന്ടെ വിചാരങ്ങളിലെയ്ക്ക്
ഒരു നേര്‍ത്തകുളിരായ് അലിഞ്ഞുചെര്‍ന്നു
ഹേമന്തം എന്നിലെ പ്രണയത്തെ നിറമുള്ള സ്വപ്‌നങ്ങള്‍
നിറചൂട്ടിവളര്‍ത്തി .....
ചിറകുകള്‍ വിരിച്ചു ഞാനൊരു പവിഴമുല്ലയായ്
സുഗന്ധം പരത്താന്‍ കാത്തിരുന്നു
ശിശിരകാല പുലരിയില്‍ ഹിമകണമുര്‍ന്നോരെന്‍ ചില്ലകള്‍
പ്രണയത്തിന്‍ പുതുഹര്‍ഷം ഏറ്റി നിന്നിരുന്നു
തുഷാര മേഘങ്ങള്‍ പാറി പറന്നെന്റെ ഹൃദയത്തിന്‍
തുടികളില്‍ മുത്തമിട്ടിരുന്നു
പ്രിയമുള്ള വസന്തം...നിറങ്ങള്‍ ചാര്‍ത്തി ..
സുഗന്ധം പരത്തി .. എനിക്കായ് പ്രണയമലരുകള്‍
വിരിച്ചു കടന്നുപോയി
.ഋതുക്കള്‍ വരവറിയിച്ചുകൊന്ടെയിരുന്നു
ഒപ്പമെന്‍ പ്രണയവും പൂക്കാന്‍ കൊതിച്ചിരുന്നു

വഴിതെറ്റി വന്നൊരു തുലാവര്‍ഷം എന്ടെ
ചില്ലകള്‍ വെട്ടി കടന്നുപോയി
വെട്ടിമുറിച്ചിട്ട ചില്ലയില്‍ കൊരുത്തോരെന്‍ പ്രണയം
അപ്പോഴും പൂക്കാന്‍ കൊതിച്ചുകിടന്നിരുന്നു .